ക്ഷിപ്രകോപികളായ മുനിമാരും വിഷയലമ്പടന്മാരായ ദേവന്മാരും മൂലം
ശാപഗ്രസ്തരായിത്തീർന്നവരുടെ ജീവിതകഥകൾ പുരാണങ്ങളിൽ ഒട്ടേറെ കാണാം.
ദേവന്മാരും അസുരന്മാരും അപ്‌സരസ്ത്രീകളും മുനികന്യകമാരും മനുഷ്യരുമെല്ലാം
ചില പ്രത്യേകഘട്ടങ്ങളിൽ മുനിമാരുടെയോ ദേവന്മാരുടെയോ
ശാപത്തിനിരയായിട്ടുണ്ട്. അത്തരത്തിൽ ശാപം മൂലം നിന്ദിതരും
പീഡിതരുമായിത്തീർന്ന കുറേ ആത്മാക്കളുടെ കഥകൾ പുരാണങ്ങളിൽനിന്ന്
ശേഖരിച്ച് അവതരിപ്പിക്കുന്ന അമൂല്യഗ്രന്ഥം. ജലന്ധരാസുരനെ നിഗ്രഹിക്കാൻ
മായാരൂപം പൂണ്ട് ശാപമേറ്റ മഹാവിഷ്ണു, സൂര്യനുദിക്കാതെ പോകട്ടെ എന്നു
ശപിച്ച ശീലാവതിയുടെ കഥ, ഗർഭത്തിലിരിക്കെത്തന്നെ അച്ഛനെ തിരുത്തി
ശാപം നേടിയ അഷ്ടാവക്രൻ, കുരങ്ങായിത്തീരട്ടെ എന്നു ശാപം നേടിയ
വിശ്വകർമ്മാവ്, ശുക്രശാപത്താൽ ജരാനര ബാധിച്ച് വൃദ്ധനായിത്തീർന്ന യയാതി
തുടങ്ങി ശാപത്തിന്റെ അഗ്നിജ്വാലയേറ്റ് കരിഞ്ഞവരുടെയും ഉഷ്ണക്കാറ്റിൽ
നീറിയവരുടെയും വിസ്മയജനകമായ ഒരുപിടി കഥകളുടെ സമാഹാരം